മരിച്ചവരെ ജീവിപ്പിക്കുന്ന പറയുന്നത് ര്യം മനസ്സിന്റെ ചിന്താവിഷയമായി മാറി. എപ്പോഴും അതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കും. ഒടുവിൽ അല്ലാഹുﷻ നോട് അക്കാര്യം പറഞ്ഞു പ്രാർത്ഥിച്ചു. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ...
"ഇബ്രാഹീം പറഞ്ഞ സന്ദർഭവും (ഓർക്കുക). എന്റെ റബ്ബേ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് കാണിച്ചുതരേണമേ! അവൻ (അല്ലാഹുﷻ) പറഞ്ഞു : നീ (അതിൽ) വിശ്വസിക്കുകയും ചെയ്തിട്ടില്ലേ?
അദ്ദേഹം പറഞ്ഞു : ഉണ്ട്. എങ്കിലും എന്റെ ഹൃദയം സമാധാനമടയുവാൻ വേണ്ടിയാകുന്നു. അവൻ (അല്ലാഹുﷻ) പറഞ്ഞു : എന്നാൽ നീ പക്ഷികളിൽ നിന്ന് നാലെണ്ണത്തെ പിടിക്കുക. എന്നിട്ട് അവയെ നിന്നിലേക്ക് കൂട്ടിച്ചേർക്കുക (ഇണക്കുക). പിന്നീട് അവയിൽ നിന്നുള്ള ഓരോ അംശം എല്ലാ (ഓരോ മലകളിലും) ആക്കിക്കൊള്ളുക. പിന്നെ നീ അവയെ വിളിക്കുക. അവ നിന്റെ അടുക്കലേക്ക് വേഗത്തിൽ വരുന്നതാണ്. നീ അറിഞ്ഞു കൊള്ളുക. അല്ലാഹുﷻ പ്രതാപശാലിയും യുക്തിമാനുമാകുന്നു." (2:260)
അല്ലാഹുﷻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു. മരിച്ച മനുഷ്യരെ ജീവിപ്പിക്കാൻ അവന്നൊരു പ്രയാസമില്ല. അക്കാര്യത്തിൽ ഇബ്രാഹീം (അ) ന് ഉറച്ച വിശ്വാസമുണ്ട്. മനസ്സിന്റെ സമാധാനത്തിനു വേണ്ടിയാണ് അതാവശ്യപ്പെട്ടത്. നാല് പക്ഷികളെയാണ് പിടിച്ചത്. മയിൽ, കാക്ക, പ്രാവ്, കോഴി എന്നിവ...
നാലു പക്ഷികൾക്ക് നാലു ദുഃസ്വഭാവങ്ങളുണ്ട്. ആ ദുഃസ്വഭാവങ്ങൾ മനുഷ്യനിലുമുണ്ട്. ദുഃസ്വഭാവങ്ങൾ ഹനിച്ചുകളയണം. അങ്ങനെയൊരു തത്വം കൂടി ഈ നടപടിയിലുണ്ട്. ശരീരഭംഗിയുള്ള പക്ഷിയാണ് മയിൽ. തന്റെ സൗന്ദര്യത്തിൽ അഹങ്കരിക്കുന്ന പക്ഷി. ലൗകിക ജീവിതത്തിന്റെ അലങ്കാരങ്ങളിലുള്ള മനുഷ്യന്റെ ഭ്രമം അതാണിവിടെ സൂചന. ആത്മീയ ചിന്തകളും പരിശീലനങ്ങളും കൊണ്ട് ഇത് നശിപ്പിക്കണം...
ദുരാഗ്രഹമുള്ള പക്ഷിയാണ് കാക്ക. മനുഷ്യഹൃദയത്തിലും ദുരാഗ്രഹങ്ങൾ നിറഞ്ഞു നിൽക്കുന്നു. എത്ര കിട്ടിയാലും മതിവരില്ല. ഈ ദുരാഗ്രഹം നശിപ്പിക്കണം. അമിതമായ കാമവികാരമുള്ള പക്ഷിയാണ് കോഴി. മനുഷ്യരിലും ഈ സ്വഭാവമുണ്ട്. ഇത് നിയന്ത്രിക്കാനുള്ള കഴിവ് മനുഷ്യൻ നേടണം. അനുവദനീയമാർഗം മാത്രമേ സ്വീകരിക്കാവൂ. അനുവദിക്കാത്ത നിഷിദ്ധ മാർഗങ്ങൾ മുഴുവൻ ഉപേക്ഷിക്കണം...
അമിതമായ കുടുംബ സ്നേഹമുള്ള പക്ഷിയാണ് പ്രാവ്. അല്ലാഹുﷻ ന്റെ പ്രീതി നേടാൻ ഉപകരിക്കുന്ന വിധമായിരിക്കണം മനുഷ്യന്റെ കുടുംബ സ്നേഹം. അല്ലാഹുﷻ ന്റെ കോപം വിളിച്ചുവരുത്തുന്ന വിധമുള്ള കുടുംബ സ്നേഹം പാടില്ല. മനുഷ്യനിലെ നാല് ദുഃസ്വഭാവങ്ങൾ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യം നാല് പക്ഷികളെ അറുത്തതിലുണ്ട്. ഇത് ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. വേറെയും പല വ്യാഖ്യാനങ്ങളും കാണുന്നുണ്ട്...
ജീവികൾ ചതുർഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അഗ്നി, മണ്ണ്, വായു, ജലം, എന്നിവയാണവ മനുഷ്യശരീരത്തിലും ഇവയുണ്ട്. നാലു പക്ഷികളെ അറുത്ത് കഷ്ണങ്ങളാക്കി. കൂട്ടിക്കുഴച്ച് നാലു മലകളിൽ വെച്ചു. അതിനുശേഷം അവയെ വിളിച്ചു. അവ പൂർവസ്ഥിതി പ്രാപിച്ചു പറന്നുവന്നു. അല്ലാഹുﷻന്റെ അപാര ശക്തി പ്രകടമായ സംഭവം. നംറൂദും കൂട്ടരും എന്നിട്ടും വിശ്വസിച്ചില്ല. അവർ നബിയെയും അല്ലാഹുﷻവിനെയും ആക്ഷേപിച്ചുകൊണ്ടിരുന്നു...