Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രതിസന്ധി

ത്വാരീഖ് കാത്തു നിന്നില്ല. മറുഭാഗം തയ്യാറെടുപ്പ് നടത്തുന്നതിന്റെ മുൻപേ തന്റെ സൈന്യത്തോട് കടന്നാക്രമിക്കാൻ ഉത്തരവിട്ടു. ഉത്തരവ് കിട്ടേണ്ട താമസം അവർ ശത്രുചേരിയിലേക്ക് ഇരച്ചു കയറി... 


സ്പെയിൻ സൈന്യത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ മിന്നാലാക്രമണത്തിനു മുൻപിൽ അവർ നിസ്സഹായരായി. വൈകാതെ കനത്ത പരാജയമേറ്റുവാങ്ങി അവർ തിരിഞ്ഞോടി...


റോഡറിക് അപ്പോഴും സൈനിക സംഘടനത്തിലായിരുന്നു. ഏകദേശം ഒരു ലക്ഷത്തോളം ആളുകളായപ്പോൾ അദ്ദേഹം മതിയാക്കി. ഇനി അറബികളെ തുരത്താൻ പ്രയാസമില്ലെന്നുറച്ചു വിശ്വസിച്ചു. ഇവർക്ക് നേതൃത്വം നൽകാൻ ഗൈത്വശയുടെ മക്കളെ നിയമിക്കാമെന്നായി...


ക്ഷണം കിട്ടേണ്ട താമസം അവർ സന്തോഷമടക്കാനായില്ല. റോഡറികിനെ പിടികൂടാനുള്ള സുവർണവസാരമായി ഇതിനെ അവർ കണ്ടു. കൊട്ടാരത്തിലേക്ക് പോകും മുൻപേ ഈഫ ചോദിച്ചു:

"സിസ്‌യൂത്, എന്തിനാണ് റോഡറിക് നമ്മെ വിളിച്ചതെന്നറിയുമോ?"


"അതെ, അദ്ദേഹം ഇപ്പോൾ കെണിയിലകപ്പെട്ടിരിക്കുകയാണ്. അതിൽ നിന്ന് രക്ഷ നേടാൻ ഏത് ശക്തിയോടും സഹായം തേടുന്ന തിരക്കിലാണിപ്പോൾ."


"(അല്പം നിസാരത കലർന്ന സ്വരത്തിൽ) അദ്ദേഹത്തെ രക്ഷപെടുത്തൽ നമ്മുടെ ബാധ്യതയായി തീർന്നിരിക്കുന്നു അല്ലെ?"


"അതെയതെ.... നമ്മുടെ പിതാവിന്റെ രക്തം അദ്ദേഹത്തെ രക്ഷിക്കാൻ അവിശ്യപ്പെടുന്നില്ലലോ?"


"പോരാ... നമ്മിൽ അപഹരിച്ചെടുത്ത സിംഹാസനവും."


"പക്ഷെ ഈഫ... എങ്ങനെയാണു നാം അദ്ദേഹത്തെ സമീപിക്കേണ്ടത്?"


"പ്രതികാര ദാഹിക്ക്‌ യോചിച്ച സമീപനം തന്നേ.... എന്താ സംശയം?"


ഈഫയും സിസ്‌യൂതും രാജകൊട്ടാരത്തിലേക്ക് നടന്നു. സിംഹാസനത്തിൽ റോഡറിക് ഉപവിഷ്ഠനായിട്ടുണ്ട്. വിളറിയ മുഖവുമായി എന്തൊ ആലോചിക്കുകയാണ്, അദ്ദേഹം.


ഇരുവരെയും കാണേണ്ട താമസം, അദ്ദേഹം മുഖഭാവം മാറ്റി പുഞ്ചിരിയുമായി അവരെ സ്വീകരിക്കാൻ എഴുന്നേറ്റു. 

ആദ്യമായി ആരും ഒന്നും തന്നെ മിണ്ടിയില്ല. തികഞ്ഞ മൗനം. പുന്നെ നിശ്ശബ്ദയെ ഭേദിച്ച് രാജാവ് പറഞ്ഞു:

"രാജ്യമിപ്പോൾ കടുത്ത പ്രതിസന്ധിയിലാണ് എന്നറിയമല്ലോ... മുസ്ലിംകളുടെ സ്പെയിൻ അധിനിവേശം നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് പറയാനുള്ളത്, എല്ലാവിധ സജ്ജീകരണങ്ങളും സന്നാഹങ്ങളും നമുക്കുണ്ട്. ആയുധങ്ങളിലും പടയാളികളും   ഒന്നിനും കുറവില്ല. ലഭിച്ച വിവരമനുസരിച്ചു ഹരിത ദ്വീപിൽ വന്ന മുസ്ലിം പട ആയിരത്തിൽ കവിയില്ലെന്നാണ്. ഇപ്പോഴത്തെ സാഹചര്യം വെച്ച് നോക്കുമ്പോൾ അവരെ തുരത്താൻ ഒരു സഹാസവുമില്ല. പക്ഷെ, അത് വിജയിക്കണമെങ്കിൽ നാം ഇങ്ങനെ ഭിന്നഹൃദയരായി നിന്നാൽ പറ്റില്ല."


ഈഫ: "ഞങ്ങൾ സ്പെയിനിന് ദണ്ഡമാണ്. ഇവിടെ ഒരു ശക്തിയും അധിനിവേശം നടത്തുന്നത് ഞങ്ങൾ സഹിക്കില്ല."


സിസ്യൂത്: "അങ്ങ് ഞങ്ങളെ ഏൽപ്പിക്കുന്ന എന്തും ഏത് സമയത്തും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്."


റോഡറിക്: "ഇതാണ് ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നിങ്ങൾക്കോരോർത്തർക്കും ഞാൻ യുക്തമായ സ്ഥാനങ്ങൾ നൽകാൻ പോവുകയാണ്. ഈഫ.... സൈന്യത്തിന്റെ വലതു ഭാഗ നേതൃത്വം നിങ്ങൾക്കാണ്‌. ഇടത് ഭാഗത്തിന്റേത് സിസ് യൂത്തിനും."

ഒന്ന് നിർത്തിയിട്ട് റോഡറിക് വീണ്ടും: "ലക്ക താഴ്‌വരയിൽ മുസ്ലിംകളുമായി നേരിടാൻ നാളെ രാവിലെതന്നെ പോവുകയാണ് നാം. എന്റെ അഭിപ്രായം യുദ്ധം അധികകാലം നീണ്ടു നിൽകില്ലെന്നാണ്. കാരണം, എണ്ണത്തിലും വണ്ണത്തിലുമൊക്കെ ഇരു വിഭാഗത്തിനുമിടയിൽ വലിയ അന്തരമുണ്ട്."


"പ്രഭോ. ഇപ്പോൾ ഞങ്ങൾ പോകട്ടെ..... യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താൻ..."


"ശരി പൊയ്‌ക്കൊള്ളു..."


റോഡറിക് സസന്തോഷം അവരെ യാത്രയാക്കി. മനസ്സിന് വല്ലാ ൽത്തൊരു സ്വസ്ഥത. ഇനി അവരുടെ ഭീഷണിയുണ്ടാവില്ലലോ, തനിക്കെതിരെയുള്ള അവരുടെ പ്രതികാര ദാഹമെല്ലാം ഈ അഭിമുഖത്തോടെ ശമിച്ചിട്ടുണ്ടാവും. തീർച്ച... 


റോഡറിക് ഉള്ളറിഞ്ഞു സന്തോഷിച്ചു. പക്ഷെ, അദ്ദേഹത്തിനുണ്ടോ അവരുടെ ഉള്ളിരിപ്പിനെ കുറിച്ചുള്ള ബോധം...


ജൂലിയാൻ ചാരന്മാരെ വിന്യസിക്കുന്നതിനിടയിലാണ് റോഡറിക് ഒരുലക്ഷം സൈനികരെ ഒരുക്കിയിട്ടുണ്ടെന്ന വിവരമറിയുന്നത്. ഉടൻതന്നെ വിഷയം ത്വരീഖിനെ അറിയിച്ചു. ത്വാരീഖ് ചിന്തയിൽ മുഴുകി ...


ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും? ഒരുലക്ഷത്തിൽ വരുന്ന സൈനികരോട് ഈ 7000 പേര് ഏറ്റുമുട്ടിയാൽ..! ഇവർക്കെത്ര ആവേശം കൊടുത്തിട്ടും കാര്യമില്ല. വിശിഷ്യാ പർവതങ്ങൾ വ്യാപകമാണിവിടെ.  അവർ വളഞ്ഞു കഴിഞ്ഞാൽ കുഴഞ്ഞതു തന്നെ...


ത്വാരീഖ് കമാൻഡർമാരെ വിളിച്ചു അവരോടു പറഞ്ഞു:

"ശത്രുക്കൾ നമ്മെക്കാൾ ഇരട്ടിക്കിരട്ടിയുണ്ടെന്നാണ് കിട്ടിയ വിവരം. അപ്പോൾ നാം എന്ത് ചെയ്യും?"


മുഗീഥ് റൂമി: "ശത്രുക്കൾ ഇത്രക്കുണ്ടെങ്കിൽ നിർബന്ധമായും കുറച്ചു കൂടി സൈനികരെ വേണ്ടി വരും."


സൈനുൽ കസാദി: " കഴിയും വേഗം സൈനികരെ സഹായം ഉണ്ടായേ പറ്റൂ."


ത്വാരീഖ് പറഞ്ഞു: "സൈനികരെ സഹായം തേടി ഞാൻ മൂസക്കൊരു കത്തെഴുതാം. ഒരു കാരണവശാലും അത് വൈകരുതെന്നും ആവശ്യപ്പെടാം. മൂസ അമാന്തം കാണിക്കില്ലെന്നാണ് എന്റെ വിശ്വാസം. എന്നാലും ഉറപ്പിക്കാൻ പറ്റില്ല. സാഹചര്യം സ


ങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോഴത്തെ സൗകര്യങ്ങൾക്കാനുസരിച്ചു നമുക്ക് സജ്ജരായി യുദ്ധത്തിന് അണിനിരക്കാം..."


ആരും മറുത്തുച്ചരിച്ചില്ല. അനുകൂല ഭാവേന എല്ലാവരും തലയാട്ടി നേരെ ക്യാമ്പിലേക്ക് തിരിച്ചു...


സർവായുധസജ്ജരായി അവർ ആ നിമിഷവും കാത്തിരുന്നു ...