Wednesday - 22 April, 2026 4-Dhu al-Qadah-1447

നാലു വനിതകൾ (2)

   ഈസാ (അ) ഇത് പറഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. അവർ

കൂടെ നടന്നു. അവർ പ്രന്തണ്ട് പേരുണ്ടായിരുന്നു. ഈ പന്ത്രണ്ട് പേർ സാധാരണക്കാരായിരുന്നു. തൊഴിലെടുത്തു ജീവിക്കുന്നവരായിരുന്നു.


 ഉമ്മയും മകനും ഈജിപ്തിലെത്തി. രണ്ടു പേരും തൊഴിലെടുത്ത് ജീവിക്കാൻ തുടങ്ങി. ഉമ്മ നൂൽ നൂൽക്കും, മകൻ തുണി നിർമ്മാണശാലയിൽ ജോലി

നോക്കി. ചെറിയ വരുമാനംകൊണ്ട് ഉമ്മയും മകനും ഒരുവിധം ജീവിച്ചുപോന്നു.


 ഒരു നിവേദത്തിൽ ഇങ്ങനെ കാണാം.

ഈജിപ്തിലേക്കുള്ള വഴിമധ്യ അവർ ഏതാനും ആളുകളെ കണ്ടുമുട്ടി. അവർ അലക്കുകാരായിരുന്നു. വസ്ത്രം അലക്കി വെളുപ്പിച്ചു കൊടുക്കുന്ന തൊഴിലാളികൾ. അവരോട് ഈസാ (അ) സംസാരിച്ചു... 


“നിങ്ങൾ സ്വന്തം ഹൃദയങ്ങളെ ശുദ്ധീകരിക്കുക. ഹൃദയത്തിലെ

അഴുക്കുകൾ കഴുകി വെളുപ്പിക്കുക.”


 ആ വാക്കുകൾ അവരെ വല്ലാതെ ആകർഷിച്ചു. കുറെയാളുകൾ

നബിയോടൊപ്പം കൂടി.

ഇവർ നബിയുടെ സഹായികളായി ജീവിച്ചു. 


 ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു.

ഈസാ (അ) പ്രസവിക്കപ്പെട്ടപ്പോൾ ബിംബങ്ങൾ മറിഞ്ഞുവീണു. അതുകണ്ട് പിശാചുക്കൾ വെപ്രാളത്തോടെ പരക്കം പാഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അവർക്ക് മനസ്സിലായില്ല.


 ശപിക്കപ്പെട്ട ഇബ്ലീസ് അവരോട് പറഞ്ഞു:


 "ഈസാ (അ) പ്രസവിക്കപ്പെട്ടിരിക്കുന്നു."


 അവർ ചെന്നുനോക്കി. കുഞ്ഞ് ഉമ്മയുടെ മടിത്തട്ടിൽ കിടക്കുന്നു.

ചുറ്റും മലക്കുകൾ. പ്രസവസമയത്ത് ആകാശത്ത് നല്ലപ്രകാശമുള്ള നക്ഷത്രം കാണപ്പെട്ടു. പേർഷ്യയിലെ രാജാവ് അതുകണ്ട് അതിശയിച്ചു.

ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി കാരണം തിരക്കി. ശ്രേഷ്ഠനായൊരു കുഞ്ഞ് പിറന്നിരിക്കുന്നു എന്നവർ പറഞ്ഞു... 


 രാജാവ് തന്റെ ദൂതന്മാരെ കുഞ്ഞിനെ അന്വേഷിച്ചു കണ്ടെത്താൻ വേണ്ടി അയച്ചു. അവരുടെ കൈവശം സ്വർണ്ണവും മറ്റ് വിലപിടിച്ച് പാരിതോഷികങ്ങളും ഉണ്ടായിരുന്നു. അവർ ശാം പ്രദേശത്ത് എത്തി. അവിടത്തെ രാജാവിനെ കണ്ടു. നവജാത ശിശുവിനെക്കുറിച്ചു അന്വേ

ഷിച്ചു.


 കുട്ടി തൊട്ടിലിൽ വെച്ചു സംസാരിച്ച കാര്യം അവിടെയെല്ലാം പ്രസിദ്ധമായിരുന്നു. കുട്ടിയെ എങ്ങനെയെങ്കിലും കൊന്നുകളയണ

മെന്ന ചിന്തയിലായിരുന്നു ശാമിലെ രാജാവും കൂട്ടരും.


 മർയമിന്റെ വീടറിയാവുന്ന ചിലരെ കൂടെ അയച്ചുകൊടുത്തു. പേർഷ്യൻ രാജാവിന്റെ പ്രതിനിധികൾ മർയം (റ)യെ ചെന്നുകണ്ടു. അനുമോദനങ്ങൾ അറിയിച്ചു.

അവർ രഹസ്യമായി ഇങ്ങനെ അറിയിച്ചു.


  ശാമിലെ രാജാവിന്റെ ആളുകൾ ഇവിടെ വരും. ഈ കുഞ്ഞിനെ വധിക്കുകയാണ് അവരുടെ ലക്ഷ്യം, സൂക്ഷിക്കണം.


 മർയം (റ) കുഞ്ഞിനെയും എടുത്തുകൊണ്ട് സ്ഥലം വിട്ടു. ഈജിപ്തിലേക്കുപോയി. കുട്ടിക്ക് പന്ത്രണ്ട് വയസ്സ് ആവുന്നത് വരെ അവിടെ താമസിച്ചു. ഇക്കാലത്ത് ധാരാളം മുഅ്ജിസത്തുകൾ പ്രകടമായിട്ടുണ്ട്.


 ഏഴാമത്തെ വയസ്സിൽ കുട്ടിയെ പാഠശാലയിൽ അയച്ചു. പാഠശാലയിൽ വെച്ചുപല അത്ഭുതങ്ങളും നടന്നു. മറ്റുകുട്ടികൾ അത് വീട്ടിൽപറഞ്ഞു. വീട്ടുകാർക്കത്ഭുതമായി. ഈസായോടൊപ്പം ഇരുന്ന് പഠിച്ചാൽ തങ്ങളുടെ മക്കൾ വഴിപിഴച്ചുപോവുമെന്നവർ ഭയന്നു. പലരും മക്കളെ പാഠശാലയിൽ അയക്കുന്നത് നിർത്തിക്കളഞ്ഞു.


 പതിമൂന്നാമത്തെ വയസ്സുവരെ ഈജിപ്റ്റിൽ താമസിച്ചു. ഈലിയ എന്ന പ്രദേശത്തേക്ക് മടങ്ങാൻ അല്ലാഹുﷻവിന്റെ കല്പന വന്നു. ഒരു

കഴുതപ്പുറത്താണവർ ഈലിയായിലേക്ക് വന്നത്. മർയം (റ)വിന്റെ പിതൃവ്യപുത്രൻ യൂസുഫുന്നജ്ജാർ അവരെ കൊണ്ട് വരികയായിരുന്നു.


 ഇവിടെ വെച്ചും പല അത്ഭുതങ്ങൾ സംഭവിച്ചു. അന്ധന് കാഴ്ച കിട്ടി. രോഗികൾക്ക് സുഖം ലഭിച്ചു. ശത്രുക്കൾ അതൊക്കെ മാരണമാണെന്നും കൺ കെട്ടുവിദ്യയാണെന്നും പറഞ്ഞു പരിഹസിച്ചു...


 ശ്രതുക്കൾ ഉമ്മായെയും മകനെയും അപായപ്പെടുത്താൻ നന്നായി ശ്രമിക്കുന്നു.


 അല്ലാഹുﷻവിൽ സർവ്വവും സമർപ്പിച്ചുകൊണ്ട് നീങ്ങുകയാണ് ഉമ്മയും മകനും.