ത്യാഗത്തിന്റെ ഉന്നതങ്ങളിൽ ഇബ്രാഹീമിബ്നു അദ്ഹം ചെന്നെത്തി. ആത്മാവിനെ സംസ്കരിച്ചെടുക്കാൻ വേണ്ടി ശരീരത്തെ അദ്ദേഹം പീഡിപ്പിച്ചു...
ഉണങ്ങി എലും തൊലിയുമായി വെറുമൊരു പോക്കോലമായിത്തീർന്നു. അദ്ദേഹത്തിന്റെ ബാഹ്യരൂപം എങ്കിലും ആത്യദ്ധ്വാനത്തിൽനിന്നോ അദ്ദേഹം ആണുവിട പിന്മാറിയില്ല. അങ്ങനെ ത്യാഗസമ്പൂർണ്ണമായ ആ ജീവിതത്തിലെ നാളുകൾ എണ്ണപ്പെട്ടുകൊണ്ടിരുന്നു ...
തന്റെ അന്ത്യം അടുത്തുവരികയാണെന്ന് ആ യതിവര്യൻ അറിഞ്ഞു ... ശിഷ്യഗണങ്ങൾക്ക് ഭൗതികത്വത്തിന്റെ അപൽക്കരമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചും പാരത്രിക മോക്ഷത്തിന്റെ വശങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായ ഉപദേശങ്ങൾ നൽകി ...
അവസാനം ആ ദിനം വന്നണഞ്ഞു. ലോകം എന്തോ സംഭവത്തിന് സാക്ഷ്യം വഹിക്കാനെന്നവണ്ണം നിശ്ചലമായി നിന്നു. മരണത്തെ മുന്നിൽകണ്ടു കൊണ്ടും ഇബ്രാഹീമിബ്നു അദ്ഹം അചഞ്ചലനായിനിന്നു. ദുനിയാവിന്റെ പ്രീണനങ്ങളിൽ അകപ്പെടാതെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് അദ്ദേഹം ആയിരമായിരം സ്തുതികളർപ്പിച്ചു. പരിശുദ്ധ കലിമത്ത് ഉച്ചരിച്ചുകൊണ്ട് ആ ആത്മാവ് ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു ...
ഇന്നാലില്ലാഹീ വഇന്നാഇലയ്ഹി റാജിഊൻ ...
അല്ലാഹുവിന്റെ ഔലിയാക്കൾ അവർ മരിച്ചാലും മരിക്കുന്നില്ല. അവർ ഖബറിൽ ജീവിച്ചിരിക്കുന്നു. അവർ നിസ്കരിക്കുന്നു. നോമ്പ് നോൽക്കുന്നു. അങ്ങനെയുള്ള പരിശുദ്ധമായ ആ മഹാനുഭാവന്റെ ഓർമ്മ ഖിയാമം വരെ നിലനിൽക്കും. അള്ളാഹു (സു) നമ്മെയേവരെയും ആ മഹാനുഭവാനോടുകൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ .
آمِينْ يا رَبَّ الْعَالَمِينْ
【മഹാനവർകൾക്ക് ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു ...】