Thursday - 23 April, 2026 5-Dhu al-Qadah-1447

ഖലീഫ ഉമർ (റ)

സമയം മഗ്‌രിബ് കഴിഞ്ഞിരുന്നു...


 മരുഭൂമിയിലെ ഒറ്റപ്പെട്ട ആ കുടിലിനു മുമ്പില്‍ ഗൃഹനാഥന്‍ അസ്വസ്ഥനായി ഉലാത്തുന്നു...


 അത് ശ്രദ്ധിച്ച വഴിയാത്രക്കാരന്‍ 

വീട്ടിലേക്ക് കയറി വന്നു ചോദിച്ചു...


  എന്താ... എന്താ പ്രശ്നം..?

താങ്കള്‍ ഇങ്ങനെ ദുഃഖിതനാകാന്‍

എന്താ കാരണം..?"


  എന്‍റ ഭാര്യ അകത്ത് പ്രസവ വേദനയുമായി കിടക്കുന്നു... ഇവിടെ സഹായിക്കാനാരും ഇല്ല. കഴിക്കാന്‍ ഭക്ഷണവും ഇല്ല..!!"


 യാത്രക്കാരന്‍ ഉടന്‍ സ്ഥലം വിട്ടു.

കുറച്ചു കഴിഞ്ഞ് തന്റെ ഭാര്യയെയും കൂട്ടി തിരിച്ചെത്തി...


 കൈയിലെ സഞ്ചിയില്‍ കുറച്ച് 

ഗോതമ്പ് പൊടിയും ഒലീവ് എണ്ണയും...


 ആഗതന്‍റ ഭാര്യ വീട്ടിനകത്തേക്ക് കയറി. പ്രസവ വേദനയുമായി കഴിയുന്ന ആ സ്ത്രീയെ സഹായിക്കാന്‍...


 വീട്ടുകാരനും വഴിയാത്രക്കാരനും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ ആരംഭിച്ചു. കൂട്ടത്തില്‍ കൊച്ചു വര്‍ത്തമാനങ്ങളും...


  അല്ല.., നമ്മുടെ പുതിയ ഖലീഫയെ കുറിച്ച് എന്താ അഭിപ്രായം..? ആള് കേമനാണോ..?"


  ഓ.., ആള് കേമനാണെന്നാ വെപ്പ്...

പക്ഷെ ഇത്തിരി കഠിന ഹൃദയനാ..."


 അങ്ങനെ ലോകകാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ വഴിയാത്രക്കാരന്‍റ ഭാര്യ വന്നു പറഞ്ഞു...


 "അമീറുല്‍ മുഅ്മിനീന്‍.., താങ്കളുടെ സുഹൃത്തിന് ആണ്‍കുഞ്ഞ് പിറന്ന  സന്തോഷവാര്‍ത്ത അറിയിച്ചാലും..."


  "അമീറുല്‍ മുഅ്മിനീന്‍..!!??"


 ആ വിളി, ആ വീട്ടുകാരനില്‍ 

നടുക്കവും അദ്ഭുതവും ഉണ്ടാക്കി...


കാരണം,


 അന്ന് അറബ്യയില്‍ അവരുടെ ഭരണാധികാരിയെ ആയിരുന്നു അങ്ങനെ വിളിക്കുക...

 

 തന്റെ ഭാര്യയുടെ ഈറ്റെടുക്കുന്ന രാജ്ഞി..!!

അത് ഏര്‍പ്പാട് ചെയ്ത ഭരണാധികാരി..!!

മുന്നില്‍ നിന്ന് തനിക്ക് ചപ്പാത്തി മാവ് കുഴക്കുന്ന ഖലീഫ...!!

റോമ പേര്‍ഷ്യ സാമ്രാജ്യങ്ങളുടെ ഭരണാധിപന്‍..!!


വിശ്വസിക്കാന്‍ കഴിഞ്ഞില്ല...


 ഗൃഹനാഥന്‍റ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു...


 തന്റെ മുന്നില്‍ നില്‍ക്കുന്നത് ഖലീഫ ഉമര്‍ (റ) ആണന്നറിഞ്ഞപ്പോൾ 

സ്നേഹവും ബഹുമാനവും കൊണ്ട് അദ്ധേഹം പൊട്ടിക്കരഞ്ഞു...


അതെ..,

അതായിരുന്നു ഖലീഫ ഉമര്‍ (റ)...


 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ 

മഹാത്മജി പറഞ്ഞത്‌..,

 "ഞാനിവിടെ ആഗ്രഹിക്കുന്നത്‌ ഖലീഫ ഉമറിന്റെ ഭരണമാണ് " എന്ന്...