Thursday - 23 April, 2026 5-Dhu al-Qadah-1447

സൂറത്തുല്‍ വാഖിഅ മഹത്വവും പ്രധാന്യവും


എല്ലാ രാത്രിയിലും പാരായണം ചെയ്യുന്നവര്‍ക്ക് ദാരിദ്ര്യം പിടികൂടില്ലെന്നു നബി (സ) പറഞ്ഞിട്ടുണ്ട്. (ബൈഹഖി)


എല്ലാ രാത്രിയിലും വിരിപ്പിലെത്തിയാല്‍ സൂറത്തുല്‍ കാഫിറുന പാരായണം ചെയ്യാന്‍നബി (സ)ഫര്‍ഖബ്‌നു നൗഫല്‍ (റ) വിന്റെ പിതാവിനോട് ഒരിക്കല്‍ പറഞ്ഞു. അത് ശിര്‍ക്കില്‍ നിന്നു മോചനം നല്‍കുന്ന സൂറത്താണ്. (അബൂദാവൂദ്,തുര്‍മുദി)


അബ്ദുല്ലാഹിബ്‌ന മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍ (റ) അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നു. അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖലീഫ ചോദിച്ചു:

”എന്തെങ്കിലും പ്രയാസങ്ങള്‍ താങ്കളെ അലട്ടുന്നുണ്ടോ...?”

”എന്റെ പാപങ്ങള്‍ ” അദ്ദേഹം മറുപടി പറഞ്ഞു... 

”എന്താണ് താങ്കളുടെ ആഗ്രഹം”

”അല്ലാഹുവിന്റെ കാരുണ്യം”

”താങ്കള്‍ക്ക് ഒരു സഹായം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”

”സഹോദരാ! എനിക്കതിന്റെ ആവശ്യമില്ലല്ലോ...?”

”താങ്കള്‍ക്ക് ശേഷം താങ്കളുടെ പെണ്‍മക്കള്‍ക്ക് അതുപകരിച്ചേക്കും”.

”എന്റെ മക്കള്‍ ദരിദ്രരാകുമെന്ന ഭയം താങ്കള്‍ക്കുണ്ടോ...?”

”നിത്യവും ‘സൂത്തുല്‍ വാഖിഅ:’ ഓതാന്‍ ഞാനവരെ ശീലിപ്പിച്ചിട്ടുണ്ട്. അല്‍ വാഖിഅ: പതിവായി ഓതിയാല്‍ ദാരിദ്ര്യം പിടിപെടില്ലെന്ന് നബി (സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്... (ഇബ്‌നുകസീര്‍ 2534)